കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജി സന്നദ്ധത അറിയിച്ചു എന്ന വാർത്ത പച്ചക്കള്ളമാണെന്നും കോൺഗ്രസിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും ഇദ്ദേഹം പറഞ്ഞു.
നാക്കുപിഴ പറ്റിയെന്ന അദ്ദേഹത്തിന്റെ വിശദീകരണം പാർട്ടി സ്വീകരിച്ചതാണ്. കത്ത് കൊടുത്തു എന്ന് പറയുന്നതൊക്കെ ശൂന്യാകാശത്ത് നിന്നെത്തിയ പച്ചക്കള്ളമാണ്. സുധാകരന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും സതീശൻ വിശദീകരിച്ചു. കോൺഗ്രസിൽ അഭിപ്രായഭിന്നത ഉണ്ടെന്ന തരത്തിൽ അടിസ്‌ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് സർക്കാരിന് എതിരായ സമരത്തിൽ നിന്ന് ഫോക്കസ് മാറ്റാനെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ആർഎസ്‌എസുമായി മായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തുടർന്ന് വിവാദത്തിലായ കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധിക്ക് കത്ത് അയച്ചു എന്ന വാർത്ത നിഷേധിച്ച് സുധാകരന് പിന്തുണയുമായി എത്തുന്ന ആദ്യ പ്രമുഖ കോൺഗ്രസ് നേതാവല്ല സതീശൻ. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണ അറിയിച്ചിരുന്നു. അതേസമയം, വിഷയം ചർച്ചചെയ്യാൻ നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്‌ട്രീയയകാര്യ സമിതി യോഗം സുധാകരൻ ചികിൽസയിൽ ആയതിനാൽ മാറ്റിവച്ചു.
Most Read: ഡെൽഹി മദ്യനയകേസ്: വിജയ് നായർക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകില്ല