ഇടുക്കി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാത്തതിന്റെ പശ്‌ചാത്തലത്തിൽ പോലീസിനെയും ഫോറസ്‌റ്റ് അധികൃതരെയും രൂക്ഷമായി വിമർശിച്ച് മുൻ വൈദ്യുത മന്ത്രി എംഎം മണി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ പണം കൊടുത്ത് ഏറ്റെടുത്ത ഭൂമിയിൽ പോലും വനംവകുപ്പ് വികസന പ്രവർത്തനങ്ങൾ നടത്താൻ തടസം നിൽക്കുകയാണ്. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന വനപാലകർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്. പോലീസും ഇവരുടെ നടപടികൾക്ക് പച്ചക്കൊടി കാട്ടുന്നു.
വനവും വന്യമൃഗങ്ങളും സംരക്ഷിക്ക പെടുന്നതിനൊപ്പം ജനങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകണമെന്നും എംഎം മണി ആവശ്യപ്പെട്ടു. ദേവികുളം ഇറച്ചിപ്പാറയിൽ നിന്നും പ്രതിഷേധ പ്രകടനവുമായാണ് പ്രവർത്തകർ എത്തിയത്. ഡിഎഫ്ഒ ഓഫിസിന് മുമ്പിൽ പ്രവർത്തകരെ പോലീസ് തടഞ്ഞു. ദേവികുളം എംഎൽഎ അഡ്വ.എ രാജ, എൻവി ബേബി, പിപി ചന്ദ്രൻ, ജോളി ജോസ്, വികെ കുഞ്ഞുമോൻ, മാത്യു ജോർജ്, ടികെ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
Most Read: രാജ്യത്ത് 16 യൂട്യൂബ് ചാനലുകൾക്ക് നിരോധനം; 10 എണ്ണം ഇന്ത്യയിലേത്