ആലപ്പുഴ: എആർ ക്യാംപിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ യുവതിയെയും രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ പോലീസ് ഓഫിസർ അറസ്‌റ്റിൽ. ആലപ്പുഴ മെഡിക്കൽ കോളേജ് പോലീസ് എയ്‌ഡ് പോസ്‌റ്റിൽ ജോലിചെയ്യുന്ന അമ്പലപ്പുഴ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ റെനീസാണ് അറസ്‌റ്റിലായത്. ആത്‌മഹത്യാ പ്രേരണ കുറ്റവും സ്‌ത്രീപീഡന വകുപ്പും ചേർത്താണ് കേസ്.
റെനീസിന്റെ ഭാര്യ നജ്‌ല (27), മകൻ എൽകെജി. വിദ്യാർഥി ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാനസിക പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണു പ്രാഥമികനിഗമനം. മൂത്തകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കിയും ഇളയകുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
Most Read: ഡെൽഹിയിലെ ഒഴിപ്പിക്കൽ നടപടി; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ