മക്ക : സൗദിയിൽ ഹജ്‌ജ് തീർഥാടനത്തിനായി കൂടുതൽ സജ്‌ജീകരണങ്ങൾ. ഇതിന്റെ ഭാഗമായി 50 ആംബുലൻസുകളും, ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 750 ജീവനക്കാരെയും സജ്‌ജമാക്കിയതായി സൗദി റെഡ് ക്രസന്റ് സൊസൈറ്റി വ്യക്‌തമാക്കി.
ഹജ്‌ജ് തീർഥാടനം നടക്കുന്നതിനോട് അനുബന്ധിച്ച് മക്ക, മിന, മുസ്‌ദലിഫ, അറഫ എന്നീ കേന്ദ്രങ്ങളിലായാണ് ആംബുലൻസുകളും, ജീവനക്കാരെയും വിന്യസിപ്പിച്ചത്. കൂടാതെ ജീവനക്കാരിൽ 34 ശതമാനം പേരും സ്‌ത്രീകളാണ്.
ഹജ്‌ജ് തീർഥാടനത്തോട് അനുബന്ധിച്ച് കർശന നിയന്ത്രണങ്ങളും ഈ മേഖലകളിൽ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ പരിമിതമായ ആളുകൾക്ക് മാത്രമാണ് ഹജ്‌ജ് തീർഥാടനത്തിന് പ്രവേശനം അനുവദിക്കുക. കൂടാതെ അനുമതി പത്രമില്ലാതെ പ്രവേശിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : രാഷ്‌ട്രീയ പ്രവേശനമില്ല; രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു