തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന ജനപക്ഷം പാർട്ടി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചു. ഫോർട്ട് പോലീസ് സ്‌റ്റേഷൻ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പിസി ജോർജിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്.
ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് പിസി ജോർജ് കോടതിയെ അറിയിച്ചു. ഇത് മുഖവിലക്കെടുത്ത കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ പോലീസ് അന്വേഷണവുമായി സഹകരിക്കണം, പോലീസ് ആവശ്യപ്പെട്ടാൽ ഹാജരാകണം എന്നതടക്കമുള്ള ജാമ്യ വ്യവസ്‌ഥകളുടെ അടിസ്‌ഥാനത്തിലാണ് ജാമ്യം. അതേസമയം വെണ്ണല കേസിൽ അദ്ദേഹത്തിന് കോടതി മുൻകൂർ ജാമ്യവും അനുവദിച്ചു.
ഇത്തരം കേസുകൾ സമൂഹത്തിന് വിപത്താണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു. പിസി ജോർജ് സമാന കുറ്റകൃത്യം ചെയ്യുമെന്ന ആശങ്കയുണ്ടെന്നും ഡിജിപി ജാമ്യാപേക്ഷയെ എതിർത്ത് കോടതിയെ അറിയിച്ചു.
Most Read: ക്രീം ബണ്ണിൽ ക്രീമില്ല, കടക്കാരന് മർദ്ദനം; പ്രതികളെ പിടികൂടാനാകാതെ പോലീസ്