ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് യുപിയിലെ മുസാഫർനഗറിലേക്ക് പുറപ്പെട്ട സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഹെലികോപ്റ്റർ അരമണിക്കൂർ വൈകി. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
വെള്ളിയാഴ്‌ച ഉച്ചക്കായിരുന്നു സംഭവം. ഏകദേശം അരമണിക്കൂര്‍ ഹെലികോപ്റ്റർ പിടിച്ചിട്ടു. ”എന്റെ ഹെലികോപ്റ്റർ ഒരു കാരണവുമില്ലാതെ ഡെൽഹിയിൽ പിടിച്ചിട്ടിരിക്കുകയാണ്. മുസാഫർനഗറിലേക്ക് (യുപിയിൽ) പറക്കാൻ അനുവദിക്കുന്നില്ല. എന്നാല്‍ ഇവിടെ നിന്ന് ബിജെപി നേതാവിന്റെ ഹെലികോപ്റ്ററിന് അനുമതി നല്‍കി. ഇതിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണ്,”- അഖിലേഷ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്‌തു.
ഹെലികോപ്റ്ററിന് മുന്നിൽ നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. “പൊതുജനങ്ങൾക്ക് എല്ലാം അറിയാം,” അദ്ദേഹം കൂട്ടിച്ചേർത്തു. “അധികാര ദുർവിനിയോഗം തോൽക്കുന്നവരുടെ സ്വഭാവമാണ്. സമാജ്‌വാദി പാർട്ടിയുടെ പോരാട്ട ചരിത്രത്തിൽ ഈ ദിനം രേഖപ്പെടുത്തപ്പെടും. വിജയത്തിലേക്ക് പറക്കാൻ ഞങ്ങൾ തയ്യാറാണ്,”- 48 കാരനായ യാദവ് ട്വീറ്റ് ചെയ്‌തു. എന്നാൽ ആരോപണങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യുപി തിരഞ്ഞെടുപ്പ് (ഫെബ്രുവരി 10ന്) ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആരോപണം. മാര്‍ച്ച് 10ന് ഫലം അറിയും. ബിജെപിയും എസ്‌പിയും തമ്മിൽ ശക്‌തമായ പോരാട്ടമാണ് ഇക്കുറി നടക്കുന്നത്.
मेरे हैलिकॉप्टर को अभी भी बिना किसी कारण बताए दिल्ली में रोककर रखा गया है और मुज़फ़्फ़रनगर नहीं जाने दिया जा रहा है। जबकि भाजपा के एक शीर्ष नेता अभी यहाँ से उड़े हैं। हारती हुई भाजपा की ये हताशा भरी साज़िश है।
जनता सब समझ रही है… pic.twitter.com/PFxawi0kFD
— Akhilesh Yadav (@yadavakhilesh) January 28, 2022
Most Read: പുതിയ വൈറസ് ‘നിയോകോവ്’ അതിമാരകം, മരണനിരക്കും വ്യാപനശേഷിയും കൂടും; മുന്നറിയിപ്പ്