പാലക്കാട്: രക്ഷാദൗത്യ സംഘം ട്രക്കിങ്ങിനിടയിൽ കുടുങ്ങിയ 23 കാരന് അരികിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. സേനാംഗങ്ങൾ യുവാവുമായി ഉയരത്തിൽ നിന്ന് സംസാരിക്കാൻ ശ്രമിക്കുകയും യുവാവ് തിരികെ കൂവുകയും ചെയ്‌തു. അധികം ഊർജം ചെലവഴിക്കാതിരിക്കാൻ കൂവരുതെന്ന് സൈനികർ ബാബുവിനോട് നിർദ്ദേശിച്ചു.
Related: ബാബു എന്ന 23കാരൻ മലയിടുക്കിൽ കുടുങ്ങിയതുമായി ബന്ധപ്പട്ട മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം
ആധുനിക ഉപകരണങ്ങളുമായി ഇന്നലെ രാത്രിയിലെത്തിയ സൈനിക സംഘങ്ങളാണ് യുവാവിന് അരികിലേക്ക് എത്തിയത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന മുഴുവൻ പേരും അതീവഗുരുതര സാഹചര്യങ്ങൾ പോലും അതിജീവിക്കാൻ കരുത്തുള്ളവരാണ്. ഇവർ പ്രഥമ പരിഗണന നൽകുന്നത് ബാബുവിന്റെ ജീവൻ പിടിച്ചുനിറുത്താനാണ്. നേരം പുലരുന്നതോടെ യുവാവിനെ ഗർത്തത്തിൽ നിന്ന് കരക്ക് എത്തിക്കാൻ കഴിയുമെന്നാണ് വിശ്വാസം.
സാഹസിക സൈനികർക്ക് പോലും എത്തിച്ചേരാൻ കഴിയാത്ത ഈ മലയിടുക്കിൽ യുവാവ് എങ്ങനെയാണ് എത്തിപ്പെട്ടത് എന്നത് ദുരൂഹമാണ്. കൂടെയുണ്ടായിരുന്ന യുവാക്കൾ ഈ മലയിലേക്ക് പോയിട്ടില്ല. അവർ ഇടയിൽ തിരികെ പോന്നിരുന്നു. എന്നാൽ ബാബു വീണ്ടും മുന്നോട്ടു പോകുകയായിരുന്നു. വനമേഖലയായ ഇവിടെ അനുമതി കൂടാതെ കയറാൻ പാടില്ലാത്ത സ്‌ഥലം കൂടിയാണ്. ആദ്യഘട്ടത്തിൽ ബാബുവിന്റെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ ഈ മൊബൈലിലെ ചാർജ് തീരുകയും ഓഫാകുകയും ചെയ്‌തിരുന്നു.
Most Read: 3000 വർഷം പഴക്കമുള്ള ‘മമ്മി’; രഹസ്യങ്ങളുടെ ചുരുളഴിച്ച് ഗവേഷകർ