ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി ‘ഓൺലൈൻ ഫെസ്‌റ്റ്’ ആരംഭിച്ചു; ലക്ഷ്യം കലാകാരൻമാരെ സഹായിക്കൽ

By Desk Reporter, Malabar News
Rajesh Cherthala_ Kerala Artists' Fraternity
രാജേഷ് ചേർത്തല കാഫിന്റെ 'ഓൺലൈൻ ഫെസ്‌റ്റിന്' തുടക്കം കുറിക്കുന്നു
Ajwa Travels

കൊച്ചി: കലാലോകത്തിന്റെ സംഘടനയായ കേരളാ ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി (കാഫ്) ഓൺലൈൻ ഫെസ്‌റ്റിന്‌ ജൂൺ ഒന്ന് മുതൽ തുടക്കം കുറിച്ചു. കോവിഡ് പ്രതിസന്ധിയിലായ കലാകാരൻമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്‌റ്റ് നടത്തുന്നത്.

ഓഗസ്‌റ്റ് 2019ലെ വെള്ളപ്പൊക്ക ദുരന്തം മുതൽ ആരംഭിച്ച കലാകാരൻമാരുടെ പ്രതിസന്ധി കോവിഡ് മഹാമാരികൂടി വരിഞ്ഞു മുറുക്കിയതോടെ തീരാദുരിതത്തിൽ എത്തിയിരിക്കുകയാണ്. അതാത് ദിവസത്തെ ജീവിതത്തിന് പോലും വകയില്ലാത്ത ദരിദ്രജനതയാണ് കലാലോകത്തുള്ള 95% ആളുകളും എന്നതാണ് യാഥാർഥ്യം. ഇത് പക്ഷെ നാം ഓർക്കാറില്ല, അറിയാറില്ല. ഈ ഓഗസ്‌റ്റ് മാസം വരുന്നതോടെ രണ്ടുകൊല്ലമായി ഈ കലാകാരൻമാർക്ക് എന്തെങ്കിലും വരുമാനം ഉണ്ടായിട്ടെന്നത് ഗൗരവത്തോടെ ആലോചിക്കുമ്പോൾ മാത്രമാണ് ഇവരുടെ ദയനീയത നമ്മെ അലട്ടുക‘-കാഫ് സംസ്‌ഥാന പ്രസിഡണ്ട് സ്‌റ്റീഫൻ ദേവസി പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ കേന്ദ്രം

COMMENTS

  1. സത്യം ഞാനും വായിച്ചപ്പഴാ കത്തിയത്… കലാകാരൻമാരുടെ ജീവിതം… മന്ത്രിമാരൊന്നും മിണ്ടുന്നില്ലല്ലോ…

  2. #സ്‌റ്റീഫൻ ചേട്ടാ, ഞാൻ ഷാർജയിൽ നിന്ന് ആൽബിനാണ്. സാംസ്‌കാരിക വകുപ്പിന് ഇവരെ സഹായിക്കാൻ വകുപ്പ് ഉണ്ടല്ലോ? അവർക്ക് ഈ ഏഴായിരം പേരും ഒപ്പിട്ടൊരു നിവേദനം വേഗം കൊടുക്കണം. Anyway Al the veeybezt.

    W. Love
    Albin

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE