റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്‌ജ് നിർവഹിക്കുന്നത്. തീർഥാടകർ മിനാമിയിലെ തമ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പടെ ഭൂരിഭാഗം പേരും ഇന്ന് ഉച്ചയോടെ മിനാമിയിലെ തമ്പുകളിൽ എത്തിച്ചേരും.
നാളെയാണ് ഹജ്‌ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഹജ്‌ജിനെത്തുന്ന എല്ലാ തീര്‍ഥാടകരും ഒരേസമയം അനുഷ്‌ഠിക്കുന്ന കര്‍മമാണ് അറഫാ സംഗമം. ഇന്ന് ഉച്ചക്ക് ശേഷം മിനാമിയിൽ താമസിച്ചാണ് തീർഥാടകർ ഹജ്‌ജ് കർമത്തിന് തുടക്കം കുറിക്കുക. ഇന്ന് മിനാമിയിൽ താമസിക്കുന്ന തീർഥാടകർ നാളെ രാവിലെ അറഫയിലേക്ക് നീങ്ങും. മീന, അറഫ, മുസ്‌ദലിഫ, മക്കയിലെ ഹറം പള്ളി എന്നിവിടങ്ങളിലായി കർമങ്ങൾ നിർവഹിക്കുന്ന തീർഥാടകർ വെളിയാഴ്‌ചയോ ശനിയാഴ്‌ചയോ മിനാമിയിൽ നിന്ന് മടങ്ങും.
160 രാജ്യങ്ങളിൽ നിന്നുള്ള 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്‌ജ് നിരവഹിക്കുന്നത്. ഇന്ത്യയിൽ നിന്നും ഒന്നേമുക്കാൽ ലക്ഷത്തോളം പേരാണ് ഹജ്‌ജ് നിർവഹിക്കുന്നത്. കേരളത്തിൽ നിന്നും സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി വഴി മാത്രം പതിനൊന്നായിരത്തിലേറെ തീർഥാടകരാണ് ഹജ്‌ജിന് എത്തിയിരിക്കുന്നത്.
Most Read: ‘അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യക്ക് കത്ത്’; അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ