കണ്ണൂർ: സിപിഎം പൊളിറ്റ് ബ്യുറോ അംഗവും മുൻ സംസ്‌ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി നാലകൃഷ്‌ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശേരിയിലേക്ക് എത്തി. നാളെ മണ്ണിലേക്ക് എടുക്കുന്ന കോടിയേരിയെന്ന സൗമ്യധീര നേതാവിന്റെ ശരീരം അവസാന നോക്കുകാണാൻ തലശേരിയിലേക്ക് അനിയന്ത്രിതമായ ജനപ്രവാഹമാണ് നടക്കുന്നത്.
ഇന്ന് മുഴുവൻ പൊതുദർശനത്തിന് ടൗൺഹാളിൽ ഉണ്ടാകുന്ന ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനും യെച്ചൂരിയും അടക്കമുള്ള സംസ്‌ഥാന ദേശീയ നേതാക്കൾ അന്ത്യാഭിവാദ്യം അർപ്പിക്കും. തിങ്കളാഴ്‌ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും.
ടൗൺഹാളിലും വസതിയിലും പൊതുദർശനത്തിനിടെ പൊലീസ് ആദരമർപ്പിക്കും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടക്കുക. കണ്ണൂർ വിമാനത്താവളത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിലാണ് കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്.
Most Read: സംസ്‌കാരം തിങ്കളാഴ്‌ച; കണ്ണൂരിൽ ആദരസൂചക ഹർത്താൽ