യോഗി ആദിത്യനാഥ് സത്യപ്രതിജ്‌ഞ ചെയ്‌തു; മന്ത്രിസഭയിൽ 31 പുതുമുഖങ്ങൾ, 5 വനിതകൾ

By Desk Reporter, Malabar News
Yogi Adityanath sworn in; 31 newcomers to the cabinet, 5 women
Photo Courtesy: PTI
Ajwa Travels

ലഖ്‌നൗ: ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് രണ്ടാം തവണയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഉപമുഖ്യമന്ത്രിമാരായി കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കും 50 മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്‌തു.

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ യോഗി ആദിത്യനാഥിനും രണ്ട് ഉപമുഖ്യമന്ത്രിമാർ, 16 മറ്റ് ക്യാബിനറ്റ് മന്ത്രിമാർ, 14 സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല), 20 സഹമന്ത്രിമാർ എന്നിവരുൾപ്പെടെ 52 അംഗ സംഘത്തിനും സത്യവാചകം ചൊല്ലിക്കൊടുത്തു.

കഴിഞ്ഞ ആദിത്യനാഥ് സർക്കാരിലെ 21 മന്ത്രിമാരെ നിലനിർത്തുകയും 22 മന്ത്രിമാരെ ഒഴിവാക്കുകയും ചെയ്‌തു. മന്ത്രിസഭയിൽ 31 പേർ പുതുമുഖങ്ങളാണ്. അഞ്ച് വനിതകളും യോഗിയുടെ രണ്ടാം സർക്കാരിൽ ഇടം നേടി. യുപിയില്‍ 37 വര്‍ഷത്തിനിടെ കാലാവധി തികച്ചു വീണ്ടും അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയും സംസ്‌ഥാനത്തെ 33ആമത്തെ മുഖ്യമന്ത്രിയും ആണ് യോഗി ആദിത്യനാഥ്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കേശവ് മൗര്യയെ പുതിയ സർക്കാരിലും നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മൽസരിക്കാതിരുന്ന ദിനേശ് ശര്‍മ്മക്ക് പകരമാണ് ബ്രജേഷ് പഥക്കിന്റെ നിയമനം. ആദ്യ യോഗി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന പഥക് മുന്‍ ലോക്‌സഭാ എംപിയുമാണ്.

Most Read:  മുല്ലപ്പെരിയാർ; സുപ്രീം കോടതി നിലപാട് അനുകൂലമാകും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE