ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റെയിൽവെ ബോർഡ് ചെയർമാൻ. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തികാനാവില്ലെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് വ്യക്തമാക്കി.
എന്നാൽ,10 ദിവസം കൊണ്ട് 2600 ശ്രമിക് സ്പെഷല്‍ തീവണ്ടികള്‍ കൂടി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് ഓടിക്കുമെന്ന റെയില്‍വേയുടെ മുൻ തീരുമാനത്തിൽ മാറ്റമില്ലെന്നും ഇതിലൂടെ 36 ലക്ഷം യാത്രക്കാരെ അവരവരുടെ നാടുകളിലെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും യാദവ് അറിയിച്ചു.നിലവില്‍ സര്‍വീസ് നടത്തുന്ന ശ്രമിക് സ്പെഷല്‍ തീവണ്ടികള്‍ കൂടാതെ, ജൂണ്‍ ഒന്നുമുതല്‍ 200 എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്നും ബുക്കിംഗ് ആരംഭിച്ചതായും ഇദ്ദേഹം വ്യക്തമാക്കി. എന്നാൽ ശ്രമിക് ട്രെയിൻ സൗജന്യമാക്കിയാൽ പ്രവർത്തനം നിയന്ത്രിക്കാനാവില്ലെന്നും അതുകൊണ്ട് ടിക്കറ്റ് നിരക്ക് സംസ്ഥാനങ്ങൾ ചേർന്ന് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശ്രമിക് ട്രെയിൻ ഓടിച്ചതിലൂടെ കിട്ടിയ വരുമാനം എത്രയെന്ന് പറയാൻ റെയിൽവെ ബോർഡ് ചെയർമാൻ തയ്യാറായില്ല. തൊഴിലാളികളിൽ നിന്ന് ഈടാക്കിയ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തോടും സംസ്ഥാനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നത് എന്തിനെന്ന ചോദ്യത്തിനോടും റെയിൽവെ ബോർഡ് ചെയർമാൻ പ്രതികരിച്ചില്ല.
Dear Sirs,
So far seems to me excellent work. All the best of your efforts.
Thank you Anwar Mash