മലപ്പുറം: തിരൂർ തെക്കുംമുറിയിൽ യുഡിഎഫ് പിഴുത് മാറ്റിയ സിൽവർ ലൈൻ കല്ലുകൾ എൽഡിഎഫ് പുനഃസ്‌ഥാപിച്ചു. കഴിഞ്ഞ ദിവസം സിൽവർ ലൈൻ പദ്ധതിക്ക് എതിരെ തിരൂരിൽ വലിയ രീതിയിലുള്ള പ്രതിഷേധം നടന്നിരുന്നു. അതിന്റെ ഭാഗമായി തെക്കുംമുറി എന്ന പ്രദേശത്ത് സ്വകാര്യ വ്യക്‌തിയുടെ പറമ്പിലെ കല്ലുകൾ കഴിഞ്ഞ ദിവസം യുഡിഎഫ് പ്രവർത്തകർ പിഴുത് മാറ്റിയിരുന്നു.
ആ പിഴുത് മാറ്റിയ കല്ലുകളാണ് വീണ്ടും എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുനഃസ്‌ഥാപിച്ചത്. തെക്കുംമുറിയിലെ തോട്ടുങ്കൽ അവറാൻകുട്ടിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണ് പുനഃസ്‌ഥാപിച്ചത്. പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുന്നയാളാണ് തോട്ടുങ്കൽ അവറാൻകുട്ടിയെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
അദ്ദേഹത്തിന്റെ സമ്മതത്തോടെ സ്‌ഥാപിച്ച കല്ലുകളാണ് യുഡിഎഫ്-ബിജെപി നേതൃത്വം പിഴുത് മാറ്റിയതെന്ന് സിപിഎം നേതാക്കൾ വ്യക്‌തമാക്കി. ഉടമസ്‌ഥർ പൂർണ സമ്മതത്തോടെ വിട്ടുകൊടുത്ത സ്‌ഥലമാണ്. യുഡിഎഫ് രാഷ്‌ട്രീയ സമരത്തിന്റെ പേരിൽ കല്ലുകൾ പിഴുത് മാറ്റുന്നു എന്നും ജില്ലയിലെ സിപിഎം നേതാക്കൾ വ്യക്‌തമാക്കി.
Most Read: സർക്കാർ വാർഷികാഘോഷ പരിപാടി; മുസ്‌ലിം ലീഗ് പങ്കെടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി